Saturday 1 November 2014


                                                                  -3-



അവസാനം ധ്യാനത്തിലമർന്ന ഈ വനവും ഈ മടിയൻ ആൽമരത്തേയും പിന്നിലുപേക്ഷിച്ച് ദേശാടനം  തുടങ്ങാൻ ഞാൻ തീരുമാനിച്ചു.മുഷിപ്പൻ ചിന്തകളും ,പൂവിരിയാത്ത വസന്തവും കാണാൻ ബാക്കിവച്ച സ്വപ്നവുമയ് ഈ കൊടും വനതിലെത്തിയ
എന്നെ കാതിരുന്നതെന്താണ് ?  



"അനശ്വരത നേടാനും, സ്വയം അതിവർത്തിക്കുവാനും മനുഷ്യൻ നടത്തുന്ന തിരച്ചിലത്രെ ശാസ്ത്രം .

തനിയ്ക്ക ലഭിയ്ക്കാത്ത അനശ്വരത തൻെറ കോശങ്ങൾക്ക് ലഭ്യമാക്കാനുള്ള വ്യഗ്രതയത്യെ കാമം."

എന്നിങ്ങനെ ഞാൻ പറയുന്നത് കേട്ടാണ് ഈ വിഢഡിമൃഗങ്ങൾ എന്നോട് കൊമ്പുകോർത്തത് !


എന്നോടെതിർത്ത് അന് ധരായ തുങ്ങൻ ചെവിയുള്ള കഴുതകൾ മത്സരിച്ച് മൂത്രമൊഴിച്ച് നശിപ്പിച്ച ഈ കരിയില മെത്തയിൽ ഇനിയെങ്ങനെ കിടക്കും?


ചുവന്ന മുതലകളും,രക്തമൂറ്റുന്ന മൂട്ടകളും,കരിന്തൊലിയൻ ചെള്ളൂകളുമുള്ള ഈ മെത്തയിൽ
കിടന്നുറങ്ങിയതിന് നിങ്ങളെനിക്ക് കുറച്ച്‌ റോസാപൂക്കളെങ്കിലും തരണം ;


കഴുതകളുടെ കരച്ചിൽ കേട്ട്‌ ഭയന്നോ,പല്ലുതേഞ്ഞ മൂട്ടകളുടെ കടി പേടിചോ അല്ല ഞാൻ യാത്ര പുറപ്പെടുന്നത് ! ചെയ്തു തീർക്കാനൊ ന്നുമില്ല!പ്രതീക്ഷിയ്ക്കാൻ പുലരിയുടെ വെളിച്ചമില്ല !കാത്തിരിയ്ക്കാൻ പ്രകാശത്തിൻെറ താരകങ്ങളുമില്ലെങ്കിൽ  ഞാനാർക്കു വേണ്ടി  ഉണരണം?എന്തിനുവേണ്ടി  ആഹ്ളാദത്തിൻെറ പാട്ടുകൾ പാടണം?                
 

                                                                                               എ .എം .ഷിബു 



No comments:

Post a Comment