Thursday 20 November 2014



ഇന്നത്തേത് ഒരു ചതഞ്ഞ ദിവസമായിരുന്നു. ജരാനരബാധിച്ച  തത്വചിന്തകരുമായ് തർക്കിച്ചു നേരം പോക്കി. എൻെറകൂട്ടുകാരൻ ഒരു കശാപ്പുകടയിൽ നിന്നും സംഘടിപ്പിച്ച; ഒരെല്ലും നൊട്ടിനുണഞ്ഞ്  വാലും ചുരുട്ടി ഉറങ്ങി.


ആഹാരവും, വസ്ത്രവും, പാർപ്പിടവും ലഭിയ്ക്കുന്ന ജനത രാജാവ് ജയിക്കട്ടെ എന്ന ആഹ് ളാദാരവം മുഴക്കി സുക്ഷുപ് തിയിൽ ഉറങ്ങും എന്നവർ സിദ്ധാന്തിച്ചു.


ഇനിയും  ബോധമുദിക്കാത്ത ആ  കുതിരത്തലയൻമാരോട് എനിക്ക് സഹതാപമേ ഉള്ളൂ.



" പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേയും.പദാർത്ഥം, ജീവൻ, ബോധം, ആത്മബോധം എന്നിങ്ങനെ തരം തിരിക്കേണ്ടതുണ്ട്.


പദാർത്ഥം വസ്തുക്കളെയും,ജീവൻ സസ്യങ്ങളേയും.ബോധം ജന്തുവിനേയും  ആത്മബോധം മനുഷ്യനേയും പ്രതിനിധീകരിക്കും."


"ഒന്നു കുടി വിശദീകരിക്കാമോ"? കുതിരത്തലയൻമാർ വായ് പിളർത്തി.


"ഒരു കുറുക്കന് വിശന്നാൽ അതൊരു കോഴിയെ തിന്നും അതിൻെറ വിശപ്പടങ്ങും." കാരണം വിശപ്പ്  എന്ന ബോധത്തെ  അത് തൃപ് തിപ്പെടുത്തി.പിന്നീട് അവൻ സുഖമായ്  ഉറങ്ങും!"






"എന്നാൽ മൂഡൻമാരെ കേട്ടുകൊൾക വിശന്ന മനുഷ്യന് കോഴിയെ കിട്ടുന്നതോടെ ആശയക്കുഴപ്പം തുടങ്ങുകയായ് .--------------!!


"വറുത്ത് തിന്നണോ അതോ കൂട്ടാൻ വയ് ക്കണോ"!!


"മസാല ചേർക്കണോ അതോ വെറുതെ വച്ചാൽ മതിയോ"! ബോധത്തിനുമുകളിൽ ആത്മബോധമുള്ള വനത്രെ മനുഷ്യൻ.......


"രുചികൾക്കും മുകളിൽ അഭിരുചികള്ളു വനത്രെ"


"അത് കൊണ്ട് തന്നെ അസംതൃപ്തി അവന് കൂടെപ്പിറപ്പത്രെ"


ഇപ്പോൾ കുതിരത്തലയൻമാർ  ഹി---------   ഹി------- ഹി------ എന്നു ചിരിച്ചു.


"തിരഞ്ഞെടുക്കലുകളുടെ ധർമ്മസങ്കടം എന്ന് ഞാനിതിനെ വിളിക്കും."


ഞാനൊരു കഥപ്പറയാം.


മുല്ല നസ്സറുദ്ദീൻ നടന്നുപ്പോകുകയായിരുന്നു. ഒരു കയ്യിൽ വലിയ ഒരാട്ടിൻകരൾ. മറുകയ്യിൽ കരൾ ഫ്രൈ ചെയ്യാൻ  സുഹ്രത്ത് തന്ന പാചകക്കുറിപ്പും. പെട്ടെന്ന് ഒരു കൂറ്റൻ  പരുന്ത്‌ മുല്ലയുടെ കയ്യിലെ കരൾ റാഞ്ചിയെടുത്ത് പറന്നു കളഞ്ഞു. അപ്പോൾ മുല്ലപ്പോട്ടിചിരിച്ചു.
 ഹ --------- ഹ ------- ഹ ------


"എടാ പരുന്തെ നിന്നെപ്പോലൊരു പമ്പര വിഡ്ഢിയെ ഞാൻ കണ്ടിട്ടില്ല.

 എൻെറ പാചകകുറിപ്പില്ലാതെ ആട്ടിൻ കരൾ കൊണ്ട് നീ എന്തു ചെയ്യും.?!!!                 

No comments:

Post a Comment