-2 -
"ഹേ അല്പ്ജ്ഞാനി,ഈ മൃഗം എന്നെ നിർബ്ബന്ധപൂർവ്വം വലിച്ച് പുറത്ത്കയറ്റിയിരിക്കുകയാണ് .
അല്ലെങ്കിൽ അതിനെങ്ങനെ ആസ്വദിച്ച് ചുമക്കനാവും?"
ഞാനൊരൽപ്പം ചിന്താക്കുഴപ്പത്തിലായി.ഈ സമയം കഴുതയുടെപ്പാട്ട് ഉച്ചസ്ഥായിയിലായി.
"നിൻെറ ചിലസിച്ച നിലവിളി നിർത്തു ....പന്നിക്കും കോവർകഴുതയ്ക്കും ജനിച്ച സന്താനമെ ...!"ഞാൻ ക്ഷോഭിച്ചു.
"നീ എന്തിനു നിന്നെക്കാൾ പെരുത്ത ഈ ജന്തുവിനെ ചുമക്കുന്നു.നിനക്ക് ക്ഷീണമില്ലെ?.നിൻെറ ചടച്ചമേനിയും പുള്ളിത്തോലും ;കണ്ടാലറിയാം,നിനയ്ക്ക് തിന്നാൻ കിട്ടുന്നില്ലെന്ന് ......."
"ഞാൻ ജീവിക്കുന്നത് പുല്ലിനും വെള്ളത്തിനും മാത്രമല്ല ..സ്വപനങ്ങൾക്കും ചിന്തകൾക്കും കുടിയത്രെ .....ഒരു പക്ഷെ അതായിരിക്കും ഏറ്റവും വിലപെപ്ട്ടത് .......എൻെറ ജിവിതം സ്വപ്നമാണ്, എന്നെക്കാൾ ഭാരമുള്ളവനെ ചുമക്കുക എന്നത് .....അഥവാ എൻെറ ജന്മം പോലും അതിനാണ്."
ആ വയറൻ രാജാവ് ഉറക്കം പിടിച്ചു .
"തിമിരം ബാധിച്ചുതുടങ്ങിയ എൻെറ കണ്ണുുകളിൽ ഏറ്റവും സുന്ദരനായ് തോന്നുന്നവനെയാണ് ഞാൻ ചുമക്കാൻ തിരഞ്ഞെടുക്കുന്നത് . അവനെ ഞാൻ സന്തോഷത്തോടെ ചുമക്കും "
അവൻെറ വിശദീകരണം കേട്ട് എൻെറ കറുത്ത നായ് കോട്ടുവായിട്ടു .
No comments:
Post a Comment