Saturday 22 November 2014





ഏകാന്തതയാണ്  ഇന്നെൻെറ കൂട്ടാളി. എങ്കിലും ഉണർന്നത്  വെളിച്ചമുള്ള  പ്രഭാതത്തിലേക്കാണ്


എല്ലാ അർത്ഥത്തിലും ധീരതയെ ഞാൻ  പ്രകീർത്തിക്കുന്നു. ഒരാൾ ധീരനായിരിക്കുക എന്ന വാക്കിന്; അയാൾ മഹാബുദ്ധിമാൻ ആയിരിക്കുക എന്നു കൂടി  ഞാനർത്ഥം കല്പിക്കുന്നു.


സൂര്യനെ  വട്ടമിട്ടു പറക്കാൻകഴിയുന്നവനത്രെ ധീരൻ -----------------

നക്ഷത്രങ്ങൾക്കിടയിൽ കൂടു  വയ്ക്കുന്നവനത്രെ  ധീരൻ -----------------


 ഒരു പിടിമണൽ കൊണ്ട് ആനയെ തളക്കാൻ ബലമുള്ള കയർ പിരിച്ചെടുക്കുന്നവനത്രെ.


കൊടുങ്കാറ്റിനെ പരിഹസിച്ചും, ഭുകമ്പത്തെ വാരിപ്പുണർന്നും, സൂര്യന് കീഴിലുളള സമസ്ത കോട്ടകൊത്തളങ്ങളും ധീരൻ പണിതത്രെ. ശുന്യാകാശം നോക്കി കിടന്ന എന്നോട് നിലാവാണിത് പറഞ്ഞത്. കൃമികളോട് എറ്റു മുട്ടുന്നതിലല്ല! കൃമികളെ കാൽ കീഴിലമർത്തി അതിൽ നിന്ന് ഊർജജമെടുത്ത് വ്യാഘ്രത്തോട് ഏറ്റു മുട്ടുന്നവനത്രെ ധീരൻ; ധീരതയെ പ്രകീർത്തിക്കാത്ത രാജാവ് ഒരു പ്രജയായ് ഇരിക്കുവാൻ പോലും യോഗ്യനല്ല. യാതൊന്നും ദാനമായ് സ്വീകരിക്കാതെ ആവശ്യമെങ്കിൽ പിടിച്ചു വാങ്ങേണ്ടുന്ന ധീരത ഒരുവനില്ലെങ്കിൽ അവൻ മനുഷ്യൻപ്പോലുമല്ല. ഈ തത്വം  എൻെറ മുത്തച്ചൻ സിംഹത്തിൽ നിന്നാണ്  പഠിച്ചതെന്നും നിലാവ് പറഞ്ഞു.

No comments:

Post a Comment