Tuesday 11 November 2014

                                                        

                                                          മത്സ്യ  ബന്ധനം


                                                          



ദാഹം തീർക്കാൻ പറ്റിയ ഒരു തെളിനീർ പൊയ് കതേടി ഞാനുമെൻെറ കൂട്ടുകാരനും ഏറെ അലഞ്ഞു.




അവസാനം ഒരു ശിശിരകാലത്തിൻെറ ഇല പൊഴിഞ്ഞ പ്രഭാതത്തിൽ ഞങ്ങളത് കണ്ടെത്തുക തന്നെ ചെയ്ത.പുരാതനമായ ഒരു പൊയ് ക.


അവിടെ കൂർത്ത മുഖമുള്ള ഒരാൾ ചൂണ്ടലുമിട്ട് ശാന്തനായ്  ഇരിക്കുന്നു.



"ഒറ്റയ്ക്ക് താമസിച്ച് മുഷിഞ്ഞപ്പോൾ ഞാനിങ്ങ് കയറിപ്പോന്നു."



ആ പൊയ് കയിലെ അവസാനത്തെ ഞങ്ങാണിത് ലോകരോട് പറഞ്ഞത്.


അല്പന്മാർ അതിവേഗം സംഘം ചേർന്നു.അഥവാ ചേരണമല്ലൊ!?


അവർ ചൂണ്ടയിടുന്നവനെ ഊളനെന്നും, ഭ്രാന്തനെന്നും കൂക്കി വിളിച്ചു.കല്ലെറിയാനും,തുനിഞ്ഞു ഞാനവരെ എതിർത്തു.വന്നെത്താൻ സാധ്യതയുള്ള മത്‌സ്യങ്ങളെയോർത്ത് പ്രതീക്ഷയുടെ ചൂണ്ടയിൽ കുതന്ത്രത്തിൻെറ ഇരകൊരുത്ത് ശാന്തനായ് കാത്തിരിക്കുന്ന ഇവൻ ഭ്രാന്തനോ ഊളനോ അല്ല. ഇവൻ കാലത്തിനും വഴികാട്ടുന്നവനത്രെ!



മഞ്ഞും മഴയും കനത്തു.പോകാവുന്നിടത്തോളം ഞങ്ങൾപ്പോകട്ട.പുറപ്പെടുമ്പോഴും,വാക്കുകൾ ആ പൊയ്കക്കുമേൽ പാറികിടന്നിരുന്നു.              


                                                             ----------------------

No comments:

Post a Comment