നേരിൻെറ ഒരു ചീന്ത്
സേനഹം : ഞാനല്ല പ്രപഞ്ചമെന്ന തിരിച്ചറിവ് !
കാലം : കരളിനെ കീറിമുറിക്കുന്ന ഗ്രഹാതുരത്വത്തിൻെറ
വേദനിപ്പിക്കുന്ന മുള്ള്
മോഹഭoഗo : ചീവിടുകളുടെ സംഗീതം വിലാപമെന്നും .ഇടിമിന്നലിന് വീടില്ലെന്നുമുള്ള തിരിച്ചറിവ് ;
സ്വപ്നം : ഭ്രജാലങ്ങൾ മുഴുവൻ വെന്തെരിഞ്ഞും എനിയ്ക്കായൊരുക്കുന്ന പച്ചപ്പിൻെറ നിറവ് ;
ഇടിനാദങ്ങൾക്കിടയിൽ ശേഷിപ്പിയക്കുന്ന സംഗിതത്തുള്ളികൾ .
കാമം : ഉച് ഛ്വാസനിശ്വാസങ്ങൽക്കിടയിലെ ,ഒരുതുള്ളിപ്രണയം!
പ്രണയം : സർവ്വാശ്ലേഷിയായ തിരസ്കാരം,
പഴുത്ത പഴം ആഹരിയ്ക്കാതെ
വേദനയോടുള്ള വലിച്ചെറിയാൽ
കുരു മുളച്ചു് മണ്ണ് നിറയെ ;
പഴച്ചെടികൾ നിറഞ്ഞേക്കാം !
ഇലകൊഴിഞ്ഞ കണികൊന്നയിൽ
നിന്നും തിരിഞ്ഞു നടന്ന വർണ്ണവസന്തം .
പുതുമണ്ണിൻെറ ഗന്ധമുള്ള
കുറുമ്പൻ മഴ.
ദൈവം : ഞെട്ടറ്റ പ്പൂവിൻെറ കാറ്റിൻെറ കരുതലോടെ
മണ്ണിലെത്തിക്കുന്ന കനിവിൻെറകൈകൾ
കല്ലിൽ,മരത്തിൽ,പുഴുവിൽ,കാറ്റിൽ
ഒളിഞ്ഞിരിക്കുന്ന ഞാനും
എന്നിലൊളിച്ച പെരുതായ
ഭുഗോളം,മാമല,പുഴ ......
കവിത : വേദനയുടെ ഗർഭപാത്രത്തിൽ നിന്നും ;
കരഞ്ഞുപിരക്കുന്ന
വിഫല മോഹത്തിൻെറ
കറുത്ത കുഞ്ഞുങ്ങൾ !
ഏകാന്തത : ആൾക്കുട്ടങ്ങളിൽ ജീവിക്കുന്ന സത്യം .
ഓജസ്സും,തേജസ്സും വഴിപിരിയുമ്പോൾ
വഴിക്കുട്ടിന് മണ്‍തരിയും,
രാക്കുട്ടിന് വല കെട്ടുന്ന ചിലന്തിയും മാത്രം .
മരണം : തായ് വേരുതേടൽ ,
അഗ്നിബീജത്തിൽ നിന്നും അഗ്നിയിലേക്ക് ,
ഈറ്റില്ലത്തിൽ നിന്നുമേറ്റു വാങ്ങിയ മണ്ണിലേക്ക് ,
താരാട്ടിയ കാറ്റിലേക്ക്,
ദാഹമാറ്റിയ പുണ്യപ്രവാഹങ്ങളിലേക്ക് .
ജീവിതസത്യം : ഉറക്കം സുഖകരം.
മരണമതിസുന്ദരം
അത്യന്തം ഭാഗ്യവാൻ ;
ജനിക്കാതിരുന്നെങ്കിൽ !
No comments:
Post a Comment