-2-
സമന്മാരുടെ നാട്ടിൽ നീളമുള്ളവനോ കുറിയവനോ ഇല്ല!നീളം കുറഞ്ഞവനെ വലിച്ചു നീട്ടിയും,നീളംകുടിയവനെ കൂടത്തിനടിച്ച് ചുരുക്കിയും സമന്മാരാക്കാം എന്നയാൾ സിദ്ധാന്തിച്ചു.സൂര്യന് പ്രകാശമില്ലെന്നും അയാൾക്ക് അഭിപ്രായമുണ്ട്.ഞാൻ തർക്കിച്ചു ഉണ്മയെ നന്മയെന്നും തിന്മയെന്നും വേർപെടുത്തുന്ന പ്രപഞ്ചത്തിൻെറ കണ്ണുകളത്രെ സൂര്യൻ അതിന് പ്രകാശമുണ്ടായേ തീരൂ .
"എൻെറ ഇച്ച്ചയും,അധ്വാനവുമത്രെ എൻെറ അർഹത.അത് നിനക്കെങ്ങനെ അവകാശമാകും?"
അവകാശമുണ്ടെന്നവർ ബഹളം വച്ചു.ബഹളത്തിനിടയിൽ എൻെറ കിരീടം തെറിച്ചുപ്പോയി.എൻെറ വാദം കേൾക്കാതെ ആ ദിവ്യമരുന്നു കഴിച്ചവരെല്ലാം, മഞ്ഞയും,കറുപ്പും,വെളുപ്പുമായ മനുഷ്യരെല്ലാം ഒന്നൊന്നായ് ചത്തുമലച്ചു.
ഞാനും എൻെറ കൂട്ടുകാരൻ നായയും,ഇന്ദ്രജാലക്കാരും മാത്രം ആ മഹാ നഗരത്തിലവശേഷിച്ചു.
അവസാനം ഇന്ദ്രജാലക്കാരുടെ നേതാവ് ഒഴിഞ്ഞ ചൂണ്ടയുമായ് രംഗത്തെത്തി.അയാൾ പറഞ്ഞു.മരുന്ന് ഇപ്പോഴും ദിവ്യം തന്നെ.എന്തെന്നാൽ ജീവൻ നഷ്ടപ്പെടുക എന്ന പരിവർത്തനം വഴി ഇവർ സമത്വം കൈവരിച്ചിരിക്കുന്നു.മൂർത്തമായ് നിങ്ങൾ വീക്ഷിച്ച ഈ പരമ സത്യമത്രെ സമത്വം.
No comments:
Post a Comment