Friday 7 November 2014


                                                                -2-



സമന്മാരുടെ  നാട്ടിൽ നീളമുള്ളവനോ കുറിയവനോ ഇല്ല!നീളം കുറഞ്ഞവനെ വലിച്ചു നീട്ടിയും,നീളംകു‌ടിയവനെ കൂടത്തിനടിച്ച് ചുരുക്കിയും സമന്മാരാക്കാം എന്നയാൾ സിദ്ധാന്തിച്ചു.സൂര്യന് പ്രകാശമില്ലെന്നും അയാൾക്ക് അഭിപ്രായമുണ്ട്.ഞാൻ തർക്കിച്ചു ഉണ്മയെ നന്മയെന്നും തിന്മയെന്നും വേർപെടുത്തുന്ന പ്രപഞ്ചത്തിൻെറ കണ്ണുകളത്രെ സൂര്യൻ അതിന് പ്രകാശമുണ്ടായേ തീരൂ .



"എൻെറ ഇച്ച്ചയും,അധ്വാനവുമത്രെ എൻെറ അർഹത.അത് നിനക്കെങ്ങനെ അവകാശമാകും?"


അവകാശമുണ്ടെന്നവർ ബഹളം വച്ചു.ബഹളത്തിനിടയിൽ എൻെറ കിരീടം തെറിച്ചുപ്പോയി.എൻെറ വാദം കേൾക്കാതെ ആ ദിവ്യമരുന്നു കഴിച്ചവരെല്ലാം, മഞ്ഞയും,കറുപ്പും,വെളുപ്പുമായ മനുഷ്യരെല്ലാം ഒന്നൊന്നായ് ചത്തുമലച്ചു.



 ഞാനും എൻെറ കൂട്ടുകാരൻ നായയും,ഇന്ദ്രജാലക്കാരും മാത്രം ആ മഹാ നഗരത്തിലവശേഷിച്ചു.



അവസാനം ഇന്ദ്രജാലക്കാരുടെ നേതാവ് ഒഴിഞ്ഞ ചൂണ്ടയുമായ് രംഗത്തെത്തി.അയാൾ പറഞ്ഞു.മരുന്ന് ഇപ്പോഴും  ദിവ്യം തന്നെ.എന്തെന്നാൽ ജീവൻ  നഷ്ടപ്പെടുക എന്ന പരിവർത്തനം വഴി ഇവർ സമത്വം കൈവരിച്ചിരിക്കുന്നു.മൂർത്തമായ് നിങ്ങൾ വീക്ഷിച്ച ഈ പരമ സത്യമത്രെ സമത്വം.
   
    

No comments:

Post a Comment