Thursday 6 November 2014

                                                    ഇന്ദ്രജാലക്കാരുടെ  നാട്ടിൽ



അവസാനം അവർക്കെന്നെ ഒരു മഹാപണ്ഡിതനെന്ന്  അംഗീകരിക്കേണ്ടിവന്നു . പൂക്കളും ഇലകളും കൊണ്ട് തുന്നിയ ഒരു കിരീടം അവരെന്നെ അണിയിച്ചു.


അപ്പോഴേക്കും എൻെറ ശരീരവും ചിന്തകളും ചൂടുപ്പിടിച്ചുതുടങ്ങി.ഒരു മഹാവിശപ്പ് എന്നെ കീഴടക്കി.പെരുമ്പാമ്പിനെപ്പോലെ അതെന്നെ വിഴുങ്ങി.ആഹാരത്തിനായി ഈ കുന്നും കടന്ന് ഒരു നഗരത്തിലെത്താൻ ഞാനോട്ടം പിടിച്ചു.


മനുഷ്യരാശിയോളം പഴക്കമുള്ള ഗർത്തങ്ങളും, ചെരിവുകളുമുള്ള കുന്നിലൂടെയുള്ള, യാത്ര; ദുഷ്കരമായിരുന്നു.എങ്കിലും ഞാനതും കടന്ന് ഇന്ദ്രജാലക്കാരുടെയും,സ്വപ് നാടകരുടെയും നഗരത്തിലെത്തി.





അവിടെയൊരു ഇന്ദ്രജാലപ്രകടനം നടക്കുകയായിരുന്നു അവർക്കുചുറ്റും, ചുവപ്പും,കറുപ്പും, മഞ്ഞയുമായ മനുഷ്യർ നിരുന് മേഷരായ് നിരന്നുനിന്നു. ഞാൻ,ആരാണവരുടെ നേതാവെന്ന് അന്വേഷിച്ചു.അയാൾ കൂരിരുട്ടിൽ കരിമ്പൂച്ചയെ; തിരയുന്നവനും!മത്സ്യങ്ങളില്ലാത്ത ആഴക്കയങ്ങളിൽ ചൂണ്ടയിടുന്നവനുമാണെന്നറിഞ്ഞു . എനിക്കദ്ദേഹത്തോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി.



ഇന്ദ്രജാലകർ ഒരു മരുന്നുണ്ടാക്കി.അത് കഴിക്കുന്നവർ സമത്വം കൈവരിക്കുമെന്ന്  അവകാശം കൂറി .ദാരിദ്രം പമ്പകടക്കുമത്രെ!



ഒരു കശാപ്പു കടയിൽ നിന്നും കിട്ടിയ നട്ടെല്ലു കഷണം നുണഞ്ഞു കൊണ്ടിരുന്ന;ചന്തി ഒട്ടിയ പെണ്ണു ചോദിച്ചു."ആദിവ്യ മരുന്ന് എനിക്ക് ഗുണം ചെയ്യുമോ?"



 "പിന്നില്ലാതെ ഞങ്ങളുടെ നാട്ടിൽ ഒട്ടിയ നിതംബമോ,തടിച്ചതോ ഇല്ല! എല്ലാം സമമായ നിതംബങ്ങൾ "!അവൾക്കപ്പോൾ നാണം വന്നു .      
     

No comments:

Post a Comment